കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനാ താവളത്തിന് നേര്‍ക്ക് താലിബാന് ചാവേറുകളുടെ ആക്രമണം. ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് ഏഴ് പേര് വരുന്ന ചാവേര്‍ സംഘം കിഴക്കന്‍ അഫ്ഗാനിലെ ജലാലാബാദിലെ സേനാ താവളത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്.
സംയുക്തസേന നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് ചാവേറുകളും കൊല്ലപ്പെട്ടു. ഒരു അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് ചാവേറുകള്‍ സൈനികതാവളത്തിന് സമീപമുള്ള വ്യോമതാവളത്തിലെ പ്രവേശനകവാടങ്ങള്‍ ലക്ഷ്യം വെച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച കാറുമായി എത്തുകയായിരുന്നു.
ഇതേസമയം തന്നെ തോക്കേന്തിയ മറ്റ് മൂന്ന് ചാവേറുകള്‍ സുരക്ഷാ ഭടന്മാരുമായി ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. 20 മിനിറ്റോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാസേന ചാവേറുകളെ വധിച്ചത്. നാറ്റോ സൈനികര്‍ക്ക് ആര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റില്ലെന്ന് സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: