നിപ വൈറസ് ബാധയെ ഭയപ്പെടേണ്ടതില്ല. സ്വയം നിയന്ത്രണത്തിലൂടെയും മുന്‍കരുതലിലൂടെയും വ്യാപനം തടയാം. വൈറസ് സ്ഥിരീകരിച്ച രോഗികളുമായി രോഗലക്ഷണം വന്നശേഷം അടുത്ത് ഇടപഴകിയവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇവര്‍ പൊതു പരിപാടികളില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കണം. യാത്രകള്‍ ഒഴിവാക്കണം. എന്നാല്‍ ഇവരെ ഒറ്റപ്പെടുത്തേണ്ടതില്ല. ഇവര്‍ക്ക് പനിപോലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സ അരുത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ജില്ലാ മെഡിക്കല്‍ ഓഫീസിലോ അറിയിക്കുക.
1. രോഗം ബാധിച്ച പ്രദേശങ്ങളില്‍ കൂട്ടം കൂടരുത്.
2. സാധാരണക്കാര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ മാസ്ക് ധരിക്കണം. ഓഫീസുകള്‍, ധാരാളം ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരും മാസ്ക് ധരിക്കണം.
3. വ്യക്തി ശുചിത്വം പ്രധാനം. സോപ്പുപയോഗിച്ച് പത്ത് സെക്കന്റ് കൈകള്‍ വൃത്തിയാക്കണം. അല്ലെങ്കില്‍ ഹാന്‍ഡ് റബ് ഉപയോഗിക്കാം.
4. ആശുപത്രിയില്‍ രോഗികളെ കാണാന്‍ പോകുന്നത് ഒഴിവാക്കുക. പോകുന്നുണ്ടെങ്കില്‍ മാസ്ക് ഉപയോഗിക്കുക.
5. കുട്ടികളെ ആശുപത്രികളില്‍ കൊണ്ടുപോകാതിരിക്കുക. രോഗികളില്‍ നിന്ന് അകലം പാലിക്കുക.
6. പനിവന്നാല്‍ ഭയപ്പെടേണ്ട. നിപ വന്നയാള്‍ പോയിട്ടുള്ള ആശുപത്രികളില്‍ പോയിട്ടുണ്ടെങ്കില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഇക്കാര്യം ചികിത്സിക്കുന്ന ഡോക്ടറോട് വ്യക്തമാക്കണം. രോഗി വന്നിട്ടുള്ള സ്ഥലത്ത് പോയിട്ടുള്ള ആളാണെങ്കില്‍ രോഗ ലക്ഷണം ഇല്ലെങ്കില്‍ പോലും അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.
7. ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും സന്ദേശങ്ങളും മാത്രമേ വിശ്വസിക്കാവൂ. വാട്സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കുകയോ അതില്‍ ഭയചകിതരാവുകയോ കൈമാറുകയോ അരുത്. സംശയമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്റെ ജില്ലാ ഹെല്പ്ലൈന് കണ്ട്രോള് റൂമുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: