കണ്ണൂര്‍: മോദിയുടെ വുകസന നയത്തെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. അബ്ദുള്ളക്കുട്ടി അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി.
സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ച് കഴിഞ്ഞ 29ന് കെപിസിസി കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ മറുപടി നല്‍കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി നല്‍കിയത്.
തുടര്‍ന്ന് ഇമെയില്‍ വഴിയും രജിസ്റ്റേട് തപാല്‍ വഴിയും വിശദീകരണം ആവശ്യപ്പെട്ട് പാര്‍ട്ടി കത്ത് അയച്ചിരുന്നു. കത്ത് അബ്ദുള്ളക്കുട്ടി കൈപ്പറ്റിയെങ്കിലും വിശദീകരണം നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി പുറത്താക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: