ന്യൂദല്‍ഹി : പാനായിക്കുളം ‘സിമി രഹസ്യക്യാംപ്’ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രതികളെ വെറുതെ വിട്ടതിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ എന്‍ഐഎ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.
കേന്ദ്ര ആഭ്യന്തര- നിയമ മന്ത്രാലയങ്ങളില്‍ നിന്ന് ഇതിനുള്ള അനുമതി ലഭിച്ചു. പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ച അഞ്ച് പ്രതികളെയും ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍ഐഎ നല്കിയ അപ്പീലും ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെ അപ്പീലിന് അനുമതി തേടി എന്‍ഐഎ ആഭ്യന്തര നിയമ മന്ത്രാലയങ്ങളെ സമീപിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നിര്‍ദ്ദേശം എന്‍ഐഎക്ക് ലഭിച്ചു.
2006 ല്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നിരോധിത സംഘടന സിമിയുടെ രഹസ്യയോഗം സംഘടിപ്പിച്ചെന്നാണ് കേസ്.
രാജ്യദ്രോഹക്കുറ്റം, യുഎപിഎ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഈ യോഗത്തോടെയാണ് കേരളത്തില്‍ ഭീകര സംഘടനകള്‍ പ്രവര്‍ത്തനം ശക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: