കൊച്ചി : എറണാകുളത്ത് യുവാവിന് നിപ വൈറസ് പിടിപെട്ടതായി സംശയിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം. ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ ഭീതി പടര്‍ത്തിയെന്നും സുരേന്ദ്രന് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സൂരേന്ദ്രന്റെ ഈ രൂക്ഷ വിമര്‍ശനം.
ജില്ലയില്‍ നിപയുടെ ആശങ്കയില്‍ കഴിയുമ്പോള്‍ പരിശോധന ഫലം കിട്ടാനായി കേരളം പൂനെയിലെ വൈറോളജി ലാബില്‍ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. സ്വന്തമായി ഒരു വൈറോളജി ലാബുണ്ടെങ്കില്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും അത് നമുക്ക് പ്രയോജനപ്പെടും.
ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വര്‍ഷം തികയുന്നു. കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ അത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: