ഓവല്‍: കരുത്തരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് ലോകകപ്പില്‍ ആദ്യ ജയം കുറിക്കാന്‍ ബംഗ്ല കടുവകള്‍ക്ക് കരുത്തായത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്. നിലയുറപ്പിച്ച് സാഹചര്യത്തിനനുസരിച്ച് ബാറ്റേന്തിയ മുഷ്ഫിഖുര്‍ റഹിമും ഷാകിബ് അല്‍ ഹസനുമാണ് ആത്യന്തികമായി മത്സരം അവര്‍ക്ക് അനുകൂലമാക്കിയത്.
മൂന്നാം വിക്കറ്റില്‍ 142 റണ്‍സാണ് ഇവര്‍ ചേര്‍ത്തത്. ഏതൊരു വിക്കറ്റിലെയും ബംഗ്ലാദേശിന്റെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഇതിന്റെ ബലത്തില്‍ ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്കോറും അവര്‍ സ്വന്തമാക്കി.
ഷാക്കിബ് 84 പന്തില്‍ 78 റണ്‍സും മുഷ്ഫിഖുര്‍ റഹിം 80 പന്തില്‍ 78 റണ്‍സുമെടുത്തു. 2015 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ചാം വിക്കറ്റില്‍ മഹ്മദുള്ളയും മുഷ്ഫിഖുര്‍ റഹിമും ചേര്‍ന്ന് നേടിയ 141 റണ്‍സായിരുന്നു ലോകകപ്പിലെ ബംഗ്ലാദേശിന്റെ ഉയര്‍ന്ന കൂട്ടുകെട്ട്. തമീം ഇഖ്ബാലും സൗമ്യ സര്‍ക്കാരും കഴിഞ്ഞ ദിവസം കുറിച്ച 60 റണ്‍സ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. മഹ്മദുള്ളയും മൊസദെക്ക് ഹുസൈനും നേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 66 റണ്‍സ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ മൂന്നാമത്തെ ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: