ചണ്ഡീഗഡ്: ജമ്മുകശ്മീരിലെ കത്വയില്‍ ബാലികയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിക്കൊന്ന കേസില്‍ ഈ മാസം 10ന് രാവിലെ പത്തിന് വിധിയുണ്ടായേക്കും. കേസിന്റെ വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയില്‍ പൂര്‍ത്തിയായി.
2018 ജനുവരിയിലാണ് എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചുകൊന്നത്. കുട്ടിയുടെ കുടുംബത്തിന് നേരെ വധഭീഷണിയുയര്‍ന്ന സാഹചര്യത്തിലായിരുന്നു കേസ് പഞ്ചാബിലേക്ക് മാറ്റിയത്. സഞ്ജി റാം, ദീപക് ഖജൂരിയ, തിലക് രാജ്, ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, വിശാല്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ ഗുരുദാസ്പ്പൂര്‍ ജയിലിലാണ്.
114 സാക്ഷികളുള്ള കേസില്‍ ജഡ്ജി തേജ്വിന്ദര്‍ സിങ്ങ് മുന്‍പാകെയാണ് വിചാരണ നടന്നത്. 400 പേജുള്ള കുറ്റപത്രം 2018 ഏപ്രില്‍ 10നും ആയിരം പേജുള്ള അധിക കുറ്റപത്രം മൂന്നു മാസം കഴിഞ്ഞുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: