ന്യൂദല്‍ഹി: റാന്‍ ഒഫ് കച്ചിലെ സിര്‍ ക്രീക്ക് സമുദ്രാര്‍ത്തിയില്‍ വേലികള്‍ നിര്‍മിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇതുവഴിയുള്ള അനധികൃത കുടിയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണിത്. ഇതിനുള്ള കരാര്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനു നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പൊങ്ങിക്കിടക്കുന്ന രീതിയിലാകും വേലികള്‍. 1200 കോടി രൂപയാണു പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. കടലും ചതുപ്പ് പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് സിര്ക്രീക്ക് പ്രദേശം. 96 കിലോമീറ്ററാണ് റാന്‍ ഒഫ് കച്ചില്‍ ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയുടെ നീളം. ഈ പ്രദേശത്തെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തര്‍ക്കമുള്ളതാണ്. ശ്വാശ്വത പരിഹാരമായി അവിടെ ഒഴുകുന്ന വേലി കെട്ടാനാണ് ഇന്ത്യയുടെ തീരുമാനം.
സിര്‍ ക്രീക്ക് വഴി അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും സര്‍വസാധാരണമാണ്. ബിഎസ്എഫിന്റെ മറൈന്‍ കമാന്‍ഡോകള്‍ ഇവിടെ പട്രോളിങ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: