കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ പശ്ചിമ ബംഗാളില്‍ ചരിത്രമെഴുതി ബിജെപി. സംസ്ഥാനത്ത് ആദ്യമായി ഒരു മുനിസിപ്പാലിറ്റിയുടെ ഭരണം ബിജെപി സ്വന്തമാക്കി. ഭട്പര മുനിസിപ്പാലിറ്റിയിലാണ് ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. നഗരസഭയില്‍ ആകെ ഉണ്ടായിരുന്ന 35 അംഗങ്ങളില്‍ 26 പേരുടേയും വോട്ട് സ്വന്തമാക്കിയാണ് ബിജെപി സ്ഥാനാര്‍ത്ഥി സൗരവ് സിംഗ് നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ വന്‍ നേട്ടമുണ്ടാക്കിയ ബിജെപിക്ക് ഭട്പര മുനിസിപ്പാലിറ്റിയുടെ ഭരണം സ്വന്തമാക്കാനായത് ഇരട്ടി മധുരമായാണ് . മുന്‍പ് ഭട്പര മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്ന അര്ജുന് സിംഗിന്റെ അനന്തരവനാണ് സൗരവ് സിംഗ്. ഇത്തവണ ബിജെപിയുടെ ലോക്സഭ സ്ഥാനാര്‍ത്ഥിയായ അര്ജുന് സിംഗ് ബരാക്പൂരില്‍ നിന്നും മത്സരിച്ചു വിജയിച്ചിരുന്നു.
നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ കൗണ്‍സിലര്‍മാര്‍ കൂട്ടമായി ബിജെപിയിലേക്ക് എത്തിയതോടെ കാഞ്ചറപറ, ഹാലിസഹര്‍, നൈഹാറ്റി, എന്നീ നഗരസഭകളിലും ബിജെപി അധികാരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: