മൂവാറ്റുപുഴ: പാലാരിവട്ടം പാലത്തിനെ സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം വിജിലന്്സ ഡിവൈഎസ്പി ആര്. അജിത്കുമാറാണ് എഫ്ഐആറിനോടൊപ്പം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്നും നിലവാരംകുറഞ്ഞ നിര്‍മ്മാണപ്രവര്‍ത്തനമാണ് നടന്നതെന്നും തകരാറുകള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും ഇത് വിജയം കണ്ടെത്തിയില്ലെങ്കില്‍ പാലാരിവട്ടം പാലം പുനഃനിര്മ്മിക്കണമെന്നും കരാറുകാരനായ ആര്‍ഡിഎസ് പ്രൈവറ്റ് ലമിറ്റഡ് ചെലവ് വഹിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബലക്ഷയംപരിശോധിച്ച മദ്രാസ് ഐഐടി പല ഗര്‍ഡറുകളിലും തൂണുകളിലും പലതരത്തിലുള്ള വിള്ളലുകളും പൊട്ടലും സ്ഥാനം മാറിയ നിലയില്‍ ബയറിംഗും കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസ് ഉപയോഗിച്ച് വിള്ളലുകളില്‍ നടത്തിയ പരീക്ഷണം ബലക്ഷയം ശരിവച്ചിട്ടുണ്ട്. ഐഐടി നടത്തിയ അന്വേഷണത്തില്‍ വിള്ളലുകള്‍ അകലുന്നതായും കണ്ടെത്തി. അന്വേഷണത്തില്‍ തെറ്റായ സ്ട്രച്ചകര് ഡിസൈന്‍, നിലവാരമില്ലാത്ത കോണ്‍ക്രീറ്റ്, നിര്‍മ്മാണവേളയില്‍ പണികള്‍ നിരീക്ഷിക്കാതിരിക്കുക എന്നിവ കണ്ടെത്തിയിട്ടുണ്ട്.
വീണ്ടും അധികകാലം നീണ്ടുനില്‍ക്കുന്ന പരീക്ഷണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. നിയന്ത്രിക്കാനാകാത്ത വാഹനങ്ങളുടെ ഭാരവും ഗതാഗതവും പാലത്തിന് താങ്ങാവുന്നതിലുമധികമാണ്. അപാകം മാറ്റുവാന്‍ ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പാലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനില്ക്കും. ഇത് അനുവദിക്കാനാകില്ല. പാലം അപകടത്തിലായതിനെതുടര്ന്ന് പൊതുമരാമത്ത്വകുപ്പ് മന്ത്രിയുടെ മെയ് 3ലെ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് തിരികെ ഡയറക്ടര്‍ക്ക് നല്‍കുകയും ചെയ്തു. ഇത് പരിശോധിച്ച ഡയറക്ടര്‍ എഫ്ഐആര്‍ എടുക്കുവാന്‍ നിര്‍ദ്ദേശിച്ചു.
മന്ത്രിയുടെ ഉത്തരവിറങ്ങി ഒരുമാസത്തിനുള്ളില്‍ ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സുമിത്ത് ഗോയലിനെ ഒന്നാംപ്രതിയാക്കി കേസ് ഫയല്ചെയതു.17പേരാണ് സംശയിക്കുന്നവരുടെ പട്ടികയിലുള്ളത്. ഒന്നാംപ്രതിയെ കൂടാതെ കിറ്റ്കോ മുന്‍ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിഡ്, ബാംഗ്ലൂര്‍ നാകേഷ് കണ്‍സല്‍ട്ടന്‍സിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് മഞ്ജുനാഥ്, ആര്‍ഡിബിസികെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് ്, കിറ്റോ ജോ. ജനറല്‍ മാനേജര്‍മാരായ ബെന്നിപോള്‍, ജി. പ്രമോദ്, കിറ്റ്കോ സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഭാമ, ഷാലിമാര്‍, ആര്‍ബിഡിസികെ മുന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം.റ്റി. തങ്കച്ചന്, മാനേജര്‍ പി.എം. യൂസഫ്, കിറ്റ്കോ സീനിയര്‍ കണ്‍സല്‍ട്ടന്റ് സന്തോഷ്, പ്രൊജക്ട് എഞ്ചിനീയര്‍ സാജോ.കെ. ജോസ്, ജിജേഷ്, ആര്‍ബിഡിസികെ മുന്മാനേജര് പി.എസ്. മുഹമ്മദ് നൗഫല്‍, ശരത്ത്. എസ്.കുമാര്‍, ആര്‍ഡിഎസ് പ്രൈവറ്റ് ലിമിറ്റഡ് അഡീഷണല്‍ ജനറല്‍ മാനേജര്‍ ജയ്പോള്‍, സൈറ്റ് മാനേജര്‍ ജോണ്‍ എന്നിവരെയാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: