ദിബ്രുഗഡ്: അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്ക് 13 പേരുമായി പോകവേ കാണാതായ വ്യോമസേനയുടെ വിമാനത്തിനായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് എഎന്‍ 32 യാത്രാ വിമാനം കാണായത്. തിരച്ചിലിന് ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളുടെ സഹായവും ലഭിക്കുന്നുണ്ട്. നാവിക സേനയുടെ വ്യോമനിരീക്ഷണത്തിനുള്ള പി എട്ട് ഐ വിമാനവും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
അരുണാചല്‍പ്രദേശിലെ മെച്ചുകയില്‍ ഇറങ്ങേണ്ട വിമാനം പറക്കലിനിടെ കാണാതാകുകയായിരുന്നു. വടക്കു കിഴക്കന്‍ മേഖലയിലെ മലമ്പ്രദേശത്തുവച്ചാണ് വിമാനം കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: