ന്യൂദല്‍ഹി: കേരളത്തിലെ നിപ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ദ്ധന്. സര്‍ക്കാര്‍ പ്രതിരോധനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിദഗ്ധ സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയച്ചിരുന്നു. നിപാ വൈറസിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വിലയിരുത്തുന്നതിനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഇന്നലെ ഹര്‍ഷവര്‍ദ്ധനുമായി കൂടിക്കാഴ്ച നടത്തി.
നിപയുടെ വ്യാപ്തിയെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും കേന്ദ്ര സംഘം വിശദമായ പഠനം നടത്തുമെന്ന് മുരളീധരന് അറിയിച്ചു. സംസ്ഥാനത്ത് വീണ്ടും നിപ ഉണ്ടായതിന്റെ സാഹചര്യം പരിശോധിക്കും. നിപ റിപ്പോര്‍ട്ട് ചെയ്തയുടന്‍ കേന്ദ്രം നടപടികള്‍ സ്വീകരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ നേരിട്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഹര്ഷവര്ദ്ധന് ഉറപ്പ് നല്‍കിയതായി മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: