ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വിഎച്ച്പി മാര്‍ഗദര്‍ശക് മണ്ഡല് യോഗം 19, 20 തീയതികളില്‍ ഹരിദ്വാറില്‍ ചേരും.
മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറിയതോടെ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് വിഎച്ച്പിയുടെ തീരുമാനം. തുടര്‍ന്നാണ് യോഗം സംഘടിപ്പിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള സ്വാമിമാരടക്കം യോഗത്തില്‍ പങ്കെടുക്കും.
അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യാനുള്ള യോഗമായിരിക്കില്ല ഇതെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് പറഞ്ഞു. രാമക്ഷേത്ര വിഷയത്തില്‍ എങ്ങനെ മുന്നോട്ടുപോകണമെന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഹരിദ്വാറില്‍ മാര്ഗഗര്ശക് മണ്ഡല് യോഗം ചേരാന്‍ തീരുമാനിച്ചു. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുവാന്‍ എന്തെല്ലാം ചെയ്യണമെന്നതിനെ കുറിച്ച് രൂപരേഖ തയാറാക്കും. കൂടാതെ, മറ്റ് പല വിഷയങ്ങളിലും ചര്‍ച്ച നടത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാമി പരമാനന്ദയുടെ ആശ്രമത്തില്‍ ചേരുന്ന മാര്‍ഗദര്‍ശക് മണ്ഡല് യോഗത്തിന് ശേഷം വിഷയത്തിലെ വിഎച്ച്പിയുടെ ഭാവി പദ്ധതികളും പ്രവര്‍ത്തനങ്ങളും പ്രഖ്യാപിക്കും. കഴിഞ്ഞ പ്രാവശ്യം ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ നാല്പതില്പരം മുതിര്‍ന്ന പ്രവര്‍ത്തകരും സ്വാമിമാരും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: