ന്യൂദല്‍ഹി: പശ്ചിമഘട്ടവനമേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചു. കേരളത്തില്‍ 44,420 ഹെക്ടര്‍ വനഭൂമി കയ്യേറിയെന്നും കേന്ദ്രം വ്യക്തമാക്കി.
തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട പ്രദേശങ്ങളിലെ ഭൂമികയ്യേറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. മൊത്തം 12,57000 ഹെക്ടര്‍ വനഭൂമി കയ്യേറിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കയ്യേറ്റം കൂടുതല്‍. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലും കയ്യേറ്റം രൂക്ഷമാണ്. ഈ പശ്ചാത്തലത്തില്‍ എത്രയും വേഗം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.
മഹാരാഷ്ട്ര – ഗുജറാത്ത് അതിര്‍ത്തി മുതല്‍ കന്യാകുമാരിവരെയുള്ള 16000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പശ്ചിമഘട്ട മേഖല. അപൂര്‍വമായ ജൈവവൈവിധ്യ കലവറയായ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ സാങ്കേതികവും സാമ്പത്തികവുമായ സഹായം ആഗോളതലത്തില്‍ ലഭ്യമാക്കാന്‍ പൈതൃകപദവി സഹായിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: