നോട്ടിങ്ങ്ഹാം: മുന്‍ നായകന് സറ്റീവ് സ്മിത്തിന്റെയും വാലറ്റനിരക്കാരന് കോള്‍ട്ടര്‍ നൈലിന്റെയും ബാറ്റില്‍ പിടിച്ച് ഓസ്ട്രേലിയ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ അവര്‍ 49 ഓവറില്‍ 288 റണ്‍സിന് പുറത്തായി. 38 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായ ഓസീസിന് സ്മിത്തിന്റെയും കോള്‍ട്ടര്‍ നൈലിന്റെയും അര്‍ധ സെഞ്ചുറികളാണ് തുണയായത്്.
സ്മിത്ത്് 103 പന്തില്‍ 73 റണ്‍സ് കുറിച്ചു. ഏഴു പന്ത് അതിര്‍ത്തികടത്തി. അവസാനനിമിഷങ്ങളില്‍ തകര്‍ത്തടിച്ച കോള്‍ട്ടര്‍ നൈലിന് എട്ട് റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്. 60 പന്തില്‍ എട്ട് ഫോറും നാല് സിക്സറും അടക്കം 92 റണ്‍സ് നേടിയാണ് കോള്‍ട്ടര്‍ നൈല്‍ മടങ്ങിയത്.
ബാറ്റിങ്ങിനയക്കപ്പെട്ട ഓസീസിന് തുടക്കം മുതലേ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണറായ ക്യാപറ്റന് ആരോണ്‍ ഫിഞ്ചാണ് ആദ്യം വീണത്. ആറു റണ്‍സ് നേടിയ ഫിഞ്ചിനെ ഒ ഷെയ്ന് തോമസ് ഹോ്പ്പിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഡേവിഡ് വാര്‍ണറും കളം വിട്ടു. കോട്രലിനാണ് വിക്കറ്റ്. എട്ട് പന്ത് നേരിട്ട് വാര്‍ണറുടെ സമ്പാദ്യം മൂന്ന് റണ്‍സ്.
ഖവാജയും (13), മാക്സ്വെല്ലും (0), സ്റ്റോയ്നിസും (19) പുറത്തായതോടെ ഓസീസ് തകര്‍ച്ചയിലേക്ക് നീങ്ങി. പിന്നീട് സ്മിത്തും അലക്സ് കാറിയും കോള്‍ട്ടര്‍ നൈലും പിടിച്ചുനിന്നതോടെ ഓസീസ് സ്കോര്‍ ഉയര്‍ന്നു. കാറി 55 പന്തില്‍ 45 റണ്‍സ് എടുത്തു. ഏഴു ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്ങ്സ്.
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: