ലണ്ടന്‍: ന്യൂസിലന്‍ഡിന് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം. ഓവലിലെ ആവേശപ്പോരാട്ടത്തില്‍ കവീസ് രണ്ട് വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു.
കുറഞ്ഞ സ്കോര്‍ പിറന്ന മത്സരത്തില്‍ 245 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് പതിനേഴ് പന്ത് ശേഷിക്കെ എട്ട് വിക്കറ്റ നഷ്ടത്തില്‍ 248 റണ്‍സ് നേടി.
റോസ് ടെയ്ലറാണ് കിവീസിന്റെ വിജയശില്‍പ്പി. 91 പന്തില്‍ ഒമ്പത് ഫോറുകളുടെ പിന്‍ബലത്തില്‍ 82 റണ്‍സ് എടുത്തു. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വില്യംസണിനൊപ്പ ം 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വില്യംസണ് 40 റണ്‍സ്് നേടി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.2 ഓവറില്‍ 244 റണ്‍സിന് പുറത്തായി. 64 റണ്‍സ് കുറിച്ച ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാശേിന്റെ ടോപ്പ് സ്കോറര്‍. തമീം ഇക്ബാല്‍ (24), സൗമ്യ സര്‍ക്കാര്‍ (25), മുഹമ്മദ് സെയ്ഫുദീന്‍ (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി 9.2 ഓവറില്‍ 47 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ബോള്‍്ട്ട് പത്ത് ഓവറില്‍ 44 റണ്‍സിന് രണ്ട് പേരെ പുറത്താക്കി.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ ബംഗ്ലാദേശിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യമത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: