ലണ്ടന്‍: വിന്‍ഡീസിനെതിരായ മത്സരത്തില്‍ തോല്‍വിക്കരികില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുകയറിയ ഓസ്ട്രേലിയ ലോകകപ്പ് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസീസിനും കിവീസിനും നാലു പോയിന്റുകള്‍ വീതം ലഭിച്ചു. പക്ഷെ മികച്ച റണ്‍റേറ്റില്‍ ഓസീസിനെ പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തെത്തി.
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ പതിനഞ്ച് റണ്‍സിനാണ് വിന്‍ഡീസിനെ തോല്‍പ്പിച്ചത്. ഇതോടെ ഓസീസിന് രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റായി. ഓസീസിനോട് തോറ്റെങ്കിലും വിന്‍ഡീസ് പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ നേടിയ വമ്പന്‍ വിജയമാണ് അവര്‍ക്ക് മൂന്നാംസ്ഥാനം നേടിക്കൊടുത്തത്. ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യക്ക് രണ്ട് പോയിന്റുണ്ട്.
റണ്‍വേട്ടയില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ട് മത്സരങ്ങളില്‍ 158 റണ്‍സുമായി ഒന്നാം സ്ഥാനത്ത്് നില്ക്കുന്നു. രണ്ട് മത്സരങ്ങളില്‍ 139 റണ്‍സ് നേടിയ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനാണ് രണ്ടാം സ്ഥാനത്ത്. ഒറ്റ മത്സരത്തില്‍ 122 റണ്‍സ് നേടിയ ഇന്ത്യയുടെ രോഹിത് ശര്‍മയാണ് മൂന്നാമത്.വിക്കറ്റ് വേട്ടയില്‍ ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റിയാണ് മുന്നില്‍. രണ്ട് മത്സരങ്ങളില്‍ ഹെന്റി ഏഴു വിക്കറ്റ് വീഴ്ത്തി.
വിന്‍ഡീസിനെതിരായ മത്സരത്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളില്‍ സ്റ്റാര്‍ക്കിന് ആറു വിക്കറ്റുണ്ട്. വിന്‍ഡീസിന്റെ ഒഷെയ്ന് തോമസും രണ്ട് മത്സരങ്ങളില്‍ ആറു വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സും പാക്കിസ്ഥാന്റെ മുഹമ്മദ് അമീറുമാണ് തൊട്ടുപിന്നില്‍. ഇവര്‍ അഞ്ചു വിക്കറ്റുകള്‍ വീതം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: