തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. കമ്പനി ഡയറക്ടറും കൊടുവള്ളി സ്വദേശിയുമായ നിസാര്‍, ആലുവ സ്വദേശി സയ്യിദ്, വൈക്കം സ്വദേശി ജമാല്‍ എന്നിവരാണ് ഡിആര്‍ഐയുടെ ആന്വേഷണ പരിധിയിലുള്ളത്. പിപിഎം ചെയിന്‍സുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളെപ്പറ്റിയും#ോ അന്വേഷണം പുരോഗമിക്കുന്നു.
തിരുവനന്തപുരത്തെത്തിയ സ്വര്‍ണം സ്വകാര്യ കമ്പനി തന്നെ കയറ്റി അയച്ചതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനവുമായി ബന്ധപ്പെട്ട കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. കമ്പനി ഡയറക്ടര്‍ നിസാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കമ്പനിയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി സ്വര്‍ണം കടത്തിയെന്ന് അറസ്റ്റിലായ പ്രതികളും മൊഴി നല്കി. നേരത്തെ നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് പ്രതിയായ ഫയാസിനെ രക്ഷിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.
പിപിഎം ഗ്രൂപ്പിന് വേണ്ടി ഉദ്യോഗസ്ഥരെയും, രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്തിരുന്ന ജമാലിനെതിരെയും ഡിആര്‍ഐക്ക് തെളിവു ലഭിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് വിവരം. സ്വര്‍ണക്കടത്തില്‍ നിസാറിന്റെ സഹായിയായ സയ്യിദിനെയും ഡിആര്‍ഐ തേടുന്നു. ആലുവയില്‍ സ്വന്തമായി സ്വര്‍ണാഭരണ നിര്‍മാണശാല നടത്തുന്ന ഇയാള്‍ക്കെതിരെയും അറസ്റ്റിലായവരില്‍ നിന്നു മൊഴി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: