കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി. രാവിലെ കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ ഗുരുവായൂരില്‍ ഇറങ്ങി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിന് വന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തില്‍ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു.
ദേവസ്വം അധികാരികള്‍ പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തിയപ്പോള്‍, വാഹനത്തില്‍ അനുയായികളെ നോക്കി അഭിവാദ്യം ചെയ്താണ് അദ്ദേഹം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയത്.
പ്രധാനമന്ത്രിയെത്തുമ്പോള്‍ താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്താനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം അധികൃതര്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇരുപത്തിരണ്ടായിരം രൂപയാണ് തുലാഭാര വഴിപാടിന് മോദി ചെലവഴിച്ചത്. കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകളും അദ്ദേഹം നടത്തി.
പ്രധാനമന്ത്രി പ്രത്യേക താല്പര്യമെടുത്ത് ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചു. മുഴുക്കാപ്പ് കളഭച്ചാര്‍ത്ത് വഴിപാടും പാല്പായസ നിവേദ്യവും നടത്തിയ പ്രധാനമന്ത്രി അരമണിക്കൂറോളം മോദി ക്ഷേത്രത്തില്‍ ചെലവഴിച്ചു. പിന്നീട് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ മോദി ദേവസ്വം മന്ത്രിയുമായും ഗുരുവായൂര്‍ ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി. പൈതൃക സംരക്ഷണമടക്കം 452 കോടി രൂപയുടെ വിശദമായ പദ്ധതി ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്്. അതിനുശേഷം ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഗുരുവായൂരില്‍ സജ്ജമാക്കിയിരുന്നത്. മോദിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ് വലിയ ആള്‍ക്കൂട്ടവും ക്ഷേത്ര പരിസരത്ത് മോദിയെ കാണാന്‍ തടിച്ച് കൂടിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഏഴ് മണിമുതല്‍ ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
രാവിലെ സര്‍ക്കാര്‍ അതിഥി മന്തിരത്തില് നിന്നും റോഡ് മാര്‍ഗം നാവികസേനയുടെ വിമാനത്താവളത്തിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് ഗുരുവായൂരിലേക്ക് പോയത്.
9.45 ന് ശ്രീകൃഷ്ണ കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, ശോഭാ സുരേന്ദ്രന് മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നിവേദിത തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: