ഗുരുവായൂര്‍: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്നും അദേഹം ക്ഷേത്രദര്‍ശനത്തിനു ശേഷം ട്വിറ്ററില്‍ മലയാളത്തില്‍ കുറിച്ചു. രാവിലെ കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ ഗുരുവായൂരില്‍ ഇറങ്ങി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിന് വന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തില്‍ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു. ദേവസ്വം അധികാരികള്‍ പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തിയപ്പോള്‍, വാഹനത്തില്‍ അനുയായികളെ നോക്കി അഭിവാദ്യം ചെയ്താണ് അദ്ദേഹം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയത്.
പ്രധാനമന്ത്രിയെത്തുമ്പോള്‍ താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്താനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം അധികൃതര്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇരുപത്തിരണ്ടായിരം രൂപയാണ് തുലാഭാര വഴിപാടിന് മോദി ചെലവഴിച്ചത്. കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകളും അദ്ദേഹം നടത്തി. പ്രധാനമന്ത്രി പ്രത്യേക താല്പര്യമെടുത്ത് ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ചു. മുഴുക്കാപ്പ് കളഭച്ചാര്‍ത്ത് വഴിപാടും പാല്പായസ നിവേദ്യവും നടത്തിയ പ്രധാനമന്ത്രി അരമണിക്കൂറോളം മോദി ക്ഷേത്രത്തില്‍ ചെലവഴിച്ചു. പിന്നീട് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ മോദി ദേവസ്വം മന്ത്രിയുമായും ഗുരുവായൂര്‍ ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി. പൈതൃക സംരക്ഷണമടക്കം 452 കോടി രൂപയുടെ വിശദമായ പദ്ധതി ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: