ഓവല്‍: ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗവ് ഒഴിവാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ഇതേ ചൊല്ലിയുള്ള വിവാദങ്ങളും ഇതോടെ കെട്ടടങ്ങി.
ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗവ് ധരിച്ച് ധോണി മത്സരിക്കാനിറങ്ങിയത് വിവാദമായിരുന്നു. എന്നാല്‍ ഇന്ന് മത്സരത്തിന് ടോസിടുന്നതിന് മുമ്പായി ധോണി ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയത് പുതിയ ഗ്ലൗവ് ധരിച്ചാണ്.
നേരത്തെ ധോണിയുടെ വിവാദമായ കീപ്പിങ് ഗ്ലൗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം അനുസരിക്കുമെന്ന് ഇടക്കാല ക്രിക്കറ്റ് ഭരണസമിതി തലവന്‍ വിനോദ് റോയ് പറഞ്ഞിരുന്നു.
നമ്മളുടെ നിലപാട് വ്യക്തമാണ്. ഐസിസിയുടെ ചട്ടങ്ങള്‍ പാലിക്കും. ധോണിയുടെ കീപ്പിങ് ഗ്ലൗവിലെ മുദ്രയില്‍ മതവുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ വാണിജ്യ താല്‍പ്പര്യങ്ങളോ ഇല്ല. പക്ഷെ ഇത്തരത്തിലുള്ള ഒന്നും ധരിക്കരുതെന്നാണ് ഐസിസിയുടെ ചട്ടം. ഈ നിയമം പാലിക്കുമെന്നും വിനോദ് റായ് പറഞ്ഞു.
സൈനിക മുദ്രയുള്ള കീപ്പിങ് ഗ്ലൗവുമായി ധോണിയെ കളിക്കാന്‍ അനുവദിക്കണമെന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഐസിസിയോട് അപേക്ഷിച്ചിരുന്നു. പക്ഷെ ഐസിസി ഈ ആവശ്യം നിരസിച്ചു.
ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഫെഹല്കുവായോയെ സ്റ്റമ്പ് ചെയ്്തപ്പോഴാണ് ധോണിയുടെ വിവാദ ഗ്ലൗവ് ടിവി ക്യാമറകള്‍ ഒപ്പിയെടുത്തത്്. പിന്നീട് ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഐസിസി ഗ്ലൗവ് മാറ്റാന്‍ ബിസിസിഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: