ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടുവയസുകാരിയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചു. മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് കരുതുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കടയില്‍പോയ പെണ്‍കുട്ടിയെ കാണാതായിരുന്നു.
ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയുടെ പിതാവ് താമസസ്ഥലത്തിനടുത്തുള്ള ഓടയില്‍ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ വിഷ്ണു മൊഹറയെ പോലീസ് തിരയുകയാണ്. ഇയാളുടെ ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി അവഗണിച്ച സംഭവത്തില്‍ ആറു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: