തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ ചര്ച്ചയിലെടുക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി . ഐ.സി. ബാലകൃഷ്ണന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് .
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിന് ശേഷം സംസ്ഥാനത്ത് 15 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് കൃഷിമന്ത്രി സുനില്‍ കുമാര്‍ അടിയന്തര പ്രമേയത്തിന് മറുപടിയായി സഭയില്‍ പറയുകയുണ്ടായി. ഇടുക്കിയില്‍ പത്ത് കര്‍ഷകരും വയനാട്ടില്‍ അഞ്ച് കര്‍ഷകരുമാണ് അത്മഹത്യ ചെയ്തത്.
കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കര്ഷകവായ്പയ്ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ക്കായി 204 കോടി രൂപയുടെ ധനസഹായം നിലവില്‍ വിതരണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: