ന്യൂദല്‍ഹി: നിരോധിത സംഘടനയാണെങ്കിലും സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) കേരളത്തിലും ബംഗാളിലും സജീവമെന്ന് റിപ്പോര്‍ട്ട്. മറ്റ് നിരവധി തീവ്രവാദ സംഘടനകളുമായി ചേര്‍ന്നാണ് അവരുടെ പ്രവര്‍ത്തനമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിമി നിരോധനവുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളവും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
കശ്മീര്‍ താഴ്വരയില് പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയെ സുരക്ഷാ ഏജന്‍സികള്‍ ഫലപ്രദമായി നേരിടുന്നുണ്ട്. എന്നാല്‍ സിമിയാണ് ഇന്ത്യയിലെ ഏറ്റവും ആപത്ക്കാരിയായ ഭീകര സംഘടന. സിമി പ്രവര്‍ത്തകര്‍ പല സംസ്ഥാനങ്ങളിലും മറ്റു തീവ്രവാദ സംഘടനകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പല സംസ്ഥാനങ്ങളിലും അതിന് ആഴത്തിലുള്ള വേരോട്ടമുണ്ട്. കേരളം, ബംഗാള്‍, മധ്യപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിമി സജീവമാണ്. ഇവരെ തടഞ്ഞില്ലെങ്കില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ തുടരും. ഇപ്പോള്‍ ഒളിവിലുള്ള നേതാക്കളും പ്രവര്‍ത്തകരും വീണ്ടും ഒന്നിക്കും. രാജ്യസുരക്ഷയ്ക്ക് സിമി കടുത്ത വെല്ലുവിളിയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കേരളം അടക്കമുള്ള മുകളില്‍ പറഞ്ഞിട്ടുള്ള സംസ്ഥാനങ്ങളും അവിടങ്ങളിലെ സിമിയുടെ പ്രവര്‍ത്തനത്തെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുമുണ്ട്. സഫ്ദര്‍ നഗൗറി, അബു ഫൈസല്‍ തുടങ്ങിയവരെ കോടതി ശിക്ഷിച്ച കാര്യവും രഹസ്യാനേ്വഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്നാണ് പ്രവര്‍ത്തനമെന്നാണ് രഹസ്യാനേ്വഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. പാനായിക്കുളത്ത് സിമി ക്യാമ്പ് നടത്തിയതും വാഗമണ്ണില്‍ ആയുധങ്ങളും ബോംബുകളും നിര്‍മിക്കാനുള്ള പരിശീലനം നല്കാന് ദിവസങ്ങള്‍ നീണ്ട പരിപാടി സംഘടിപ്പിച്ചതും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: