തിരുവനന്തപുരം: ശബരിമല പ്രതിഷ്ഠാദിനമായ നാളെ കേരളത്തില്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന് ശബരിമല കര്‍മസമിതി. നാളെ പകല്‍ സമയങ്ങളില്‍ ബസ്സ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍, കമ്പോളങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ട് ശബരിമലവിഷയം പ്രതിപാദിക്കുന്ന ലഘുലേഖകള്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ വ്യാപകമായി വിതരണം ചെയ്യും. വൈകുന്നേരം കേരളത്തിലെ ഇരുന്നൂറോളം പ്രധാന ക്ഷേത്രങ്ങളില്‍ കര്‍മ്മസമിതി പ്രവര്‍ത്തകരും ഭക്തജനങ്ങളും ഒരുമിച്ച് ചേര്‍ന്നുകൊണ്ട് പ്രാര്‍ത്ഥനായജ്ഞം നടത്തും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ ആചാരലംഘനത്തിന് വേണ്ടി നടത്തിയ ഹീനവും ക്രൂരവും നിന്ദ്യവുമായ നടപടികളെ തുറന്നു കാട്ടുന്നതിനും സുപ്രീം കോടതി വിധി ശബരിമലയെ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും എങ്ങനെ ബാധിക്കുമെന്നും ഈ വിധി സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ തുറന്നു കാട്ടുന്നതിനും പ്രശ്ന പരിഹാരത്തിനും വേണ്ട വിവരങ്ങള്ക്കള് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജനജാഗരണ പദ്ധതിയുടെ ആദ്യഘട്ടം നാളെ നടക്കുന്ന പ്രാര്‍ത്ഥനാ ദിനത്തോടു കൂടി സമാരംഭിക്കും.
ശബരിമല യുവതി പ്രവേശ വിഷയത്തില്‍ ശബരിമല കര്‍മ്മസമിതി എടുത്ത നിലപാട് ശരിവക്കുന്നതായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എന്ന വസ്തുത ഇനിയെങ്കിലും പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാരും മനസിലാക്കി പരിപാവനമായ ശബരിമലയെ കളങ്കപ്പെടുത്തുന്ന നടപടികളില്‍ നിന്നും പിന്മാറണമെന്ന് ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: