കൊച്ചി: നിപ രോഗിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. 48 മണിക്കൂറായി പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങുന്നുമുണ്ട്. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ നില സ്റ്റേബിളായി തുടരുന്നു.
മറ്റു ചികിത്സകള്‍ തുടരുന്നതിന് ഇവരില്‍ ഒരാളെ വാര്‍ഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റി. കളമശേരി മെഡിക്കല്‍ കോളേജില്‍ പരിശോധിച്ച അഞ്ച് സാമ്പിളുകളുടേയും ഫലം നെഗറ്റീവാണ. ്ഇന്നലെ 10 സാമ്പിളുകളുടെ പരിശോധനകൂടി നടന്നു സമ്പര്‍ക്ക ലിസ്റ്റിലുള്ള 329 പേരില്‍ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
ഇവരില്‍ 52 പേര് കുടുതല്‍ അപായ സാധ്യതാ വിഭാഗത്തിലും 277 പേര് അപായം കുറഞ്ഞ വിഭാഗത്തിലുമുള്‍പ്പെട്ടവരാണ്. എല്ലാവരുടെയും ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആലുവ പാലസില്‍ നിന്ന് 45 വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. നാളെ പറവൂര്‍ മേഖലയില്‍ നിന്ന് വവ്വാലിന്റെ സാമ്പിളുകള്‍ ശേഖരിക്കും.
നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് പറവൂര്‍ നഗരസഭയുടെ കീഴില്‍ പറവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ 300 പേര്‍ക്ക് പരിശീലനം നല്കി. ഡെപ്യൂട്ടി ഡിഎംഒ. ഡോ.കെ.ആര്. വിദ്യ ക്ലാസ്സെടുത്തു.
മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളില്‍ അങ്കണവാടി-ആശ വര്‍ക്കര്‍മാര്‍ക്ക് നല്കുന്ന പരിശീലനം 13ന് പൂര്‍ത്തിയാകും. മെഡിക്കല്‍ ഓഫീസര്‍മാരാണ് പരിശീലനം നല്‍കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നിപ വൈറസിനെ കുറിച്ച് ബോധവത്കരണം നല്കുന്നതിന്റൈ ഭാഗമായി തൊഴില്‍ ഉടമകള്‍ക്കും കരാറുകാര്‍ക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജില്ലയില്‍ നിപ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ലേബര്‍ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ക്ലാസ് സംഘടിപ്പിച്ചത്.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആല്വിന് ആന്റണി ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: