കോട്ടയം: ജില്ലയിലെ റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തിലാക്കാന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും കളക്ടറും പങ്കെടുത്ത യോഗം തീരുമാനിച്ചു. സെപ്തംബര്‍ 30-നകം സ്ഥലമേറ്റെടുക്കാനാണ് തീരുമാനം. ഇതിനായി അക്വിസിഷന്‍ ആക്ട് അനുസരിച്ച് ഉത്തരവായിട്ടുണ്ടെന്ന് കളക്ടര്‍ സുധീര്‍ ബാബു റെയില്‍വ്വേ അധികൃതരെ അറിയിച്ചു.
ജില്ലയിലെ പെരുമ്പായിക്കാട്,അതിരമ്പുഴ,മുട്ടമ്പലം വില്ലേജുകളിലാണ് ഇനി ഭൂമി ഏറ്റെടുക്കാനുള്ളത് .കോട്ടയം ജില്ലയിലെ 18 കി.മീറ്റര്‍ ഭാഗംകൂടി ഇരട്ടപ്പാത ആക്കിയാല്‍ തിരുവനന്തപുരം മുതല്‍ മംഗ്ളൂരു വരെ വൈദ്യുതീകരിച്ച ഇരട്ടപ്പാതയിലൂടെ തീവണ്ടി ഓടിക്കാം.
എന്നാല്‍ കോട്ടയത്തെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാവാതെ പാത നിര്‍മാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു.സ്ഥലത്തിന്റെ മൂല്യനിര്‍ണ്ണയം നടന്നുകൊണ്ടിരിക്കുന്നതായി റവന്യു ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഭൂമി ഏറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.അതാത് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍തന്നെയാണ് സ്ഥലം ഏറ്റെടുക്കുന്ന ജോലികള്‍ നിര്‍വ്വഹിക്കുക.
കോട്ടയം ഭാഗത്ത് മൂന്ന് വില്ലേജുകളിലായി 3.5 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. വിലയെ ചൊല്ലി സ്ഥല ഉടമുകളുടെ എതിര്‍പ്പ് മൂലമാണ് ഏറ്റെടുക്കല്‍ തടസ്സപ്പെട്ടത്.
കുറച്ച് മാസങ്ങളായി ഒരു സെന്റ് സ്ഥലം പോലും ഏറ്റെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് റെയില്‍വേ ഉന്നത സംഘം പ്രശ്നത്തില്‍ ഇടപെട്ടത്.
2021 യോടെ തിരുവനന്തപുരം- എറണാകുളം സമ്പൂര്‍ണ്ണ ഇരട്ടപാതയാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. നേരത്തേ 2020-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. സ്ഥലമെടുപ്പ് വൈകിയതിനാലാണ് പദ്ധതിയുടെ കമ്മീഷന് തീയതി നീട്ടിയത്.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പഴയ നാഗമ്പടം റെയില്‍വേ മേല്‍പ്പാലം പൊളിച്ച് നീക്കിയിരുന്ന.
എഡിഎം.സി.അജിത കുമാര്‍,ചീഫ് എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍ വിഭാഗം) ഷാജി സക്കറിയ ,ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍ വിഭാഗം) ആര്. നന്ദഗോപന്,അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍ വിഭാഗം) ബാബു സക്കറിയാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: