ചാരുംമൂട്: സ്വപ്നം കാണാനുള്ള കഴിവ് പരന്ന വായനയിലൂടെ മാത്രമെ സാധിക്കൂ എന്ന് സാഹിത്യകാരന് ബെന്യാമിന്. താമരക്കുളം ചത്തിയറ വിഎച്ച്എസ്എസ് സ്ഥാപകമാനേജരും, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കൊപ്പാറ എസ്. നാരായണന്‍നായര്‍ സ്മാരക അവാര്‍ഡ് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദിവസം അരമണിക്കൂര്‍ വായനയ്ക്കായി മാറ്റി വയ്ക്കുമ്പോള്‍ 20 ഗ്രന്ഥങ്ങള്‍ ഒരു വര്‍ഷത്തില്‍ വായിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
10001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ജോണ്സണ് എബ്രഹാമാണ് സമ്മാനിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗീത അദ്ധ്യക്ഷയായി. തുടര്‍ന്ന് വിദ്യാഭ്യാസ അവാര്‍ഡുകളും ചികിത്സാസഹായവും സ്കൂള്മാനേജര് കെ.എ. രുഗ്മിണിയമ്മ വിതരണം ചെയ്തു. പ്രഥമഅദ്ധ്യാപകന് ജി. വേണു, പിടിഎ പ്രസിഡന്റ് എസ്. ജമാല്‍, കെ.എന്‍. അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ കെ.എന്‍. ഗോപാലകൃഷ്ണന്, സ്റ്റാഫ് സെക്രട്ടറി സി. അനില്‍കുമാര്‍, കെ.എന്‍. അശോക് കുമാര്‍, ജി.കെ. ജയലക്ഷ്മി, എ.ജി. മഞ്ജുനാഥ്, എം.എസ്. അമ്പിളി, ആര്. ശിവപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: