ചൈനയില്‍ ടിയാന് ആന്‍ മന് സ്ക്വയറില്‍ നടന്ന ഭീകരമായ നരവേട്ടയുടെ 30-ാം വാര്‍ഷികം പ്രമാണിച്ച് ജന്മഭൂമിയില് വന്ന ലേഖനം ഞെട്ടിക്കുന്നതായിരുന്നു. ഈ സംഭവം ഭാരതത്തിലെയും പ്രത്യേകിച്ച് കേരളത്തിലേയും കുബുദ്ധിജീവികളും പുരോഗമനക്കാരെന്ന് നടിക്കുന്ന എഴുത്തുകാരും ഇല്ലാത്ത മനുഷ്യാവകാശത്തിനുവേണ്ടി കുഴലൂത്ത് നടത്തുന്ന വിഘടന ശക്തികളും കണ്ടതായോ കേട്ടതായോ നടിക്കുന്നില്ല. അതിനുള്ള ഇച്ഛാശക്തിയും മനധൈര്യവും ഇക്കൂട്ടര്‍ക്കില്ല. ചൈനയില്‍ തൊഴിലാളികള്‍ ജോലിചെയ്യേണ്ടത് രാവിലെ 9മുതല്‍ രാത്രി 9വരെ പന്ത്രണ്ട് മണിക്കൂര്‍. കൂടുതല്‍സമയം ജോലിചെയ്യുന്നതിന് യാതൊരുവിധത്തിലുമുള്ള അധികകൂലി ലഭിക്കുന്നില്ല.
-എം.എന്‍. വിജയമേനോന്‍, തൃശൂര്‍
അക്രമം നിര്‍ത്തൂ
വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സിഒടി നസീറിനെ അക്രമികള്‍ പിന്തുടര്ന്ന് വെട്ടുന്നതിന്റേയും ദേഹത്ത് ബൈക്ക് കയറ്റുന്നതിന്റേയും സിസിടിവിദൃശ്യം പുറത്തുവന്നല്ലോ. അഞ്ചുതവണയാണത്രേ അദ്ദേഹത്തിനുനേരെ അക്രമികള്‍ ബൈക്ക് ഓടിച്ചുകയറ്റിയത്. എംഎല്‍എ എ.എന്‍. ഷംസീര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായും പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. സിപിഎം അക്രമരാഷ്ട്രീയം ഇനിയും ഉപേക്ഷിക്കാത്തതെന്ത്? രാഷ്ട്രീയ എതിരാളികളെ കൊല്ലാനിറങ്ങുന്നത് ലജ്ജാകരമല്ലേ? ഇത്തരം കാടന്‍ പ്രവൃത്തികള്ക്കെതിരായല്ലേ ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ വിധിയെഴുതിയത്? മുടന്തന്‍ ന്യായങ്ങള്‍ പാര്ട്ടിനേതാക്കന്മാര് അവസാനിപ്പിക്കണം.
-ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: