തൊണ്ണൂറ്റി നാലാംദശകം: സര്‍വ്യാപിയായ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ജ്ഞാനവും ശരീരരൂപത്തില്‍ ആരാധിക്കപ്പെടുന്നതും ഭഗവാനോട് ഐക്യം പ്രാപിക്കലുമാകട്ടെ മാര്‍ഗവും ലക്ഷ്യവും.
വേദമാര്ഗങ്ങളേക്കാള് ശ്രേഷ്ഠം ശ്രീകൃഷ്ണ ആരാധനയാണ്. അങ്ങ് വരദായകനും കരുണാമയനുമാണ്. ദു:ഖിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നവനാണ്. പരമാത്മാവായ അങ്ങും ജീവാത്മായ ഞാനും ഒന്നു തന്നെയാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു. ബന്ധവും മോക്ഷവും ജീവാത്മാവിനില്ല. ബുദ്ധനും മുക്തനും ആരെന്നു ഞാനറിയുന്നു. ചിത്തശുദ്ധി ജീവമുക്തനാവശ്യമാണ്. അവന് അങ്ങയോടുള്ള ദൃഢഭക്തി വേണം. ഞാന്‍ പരമാത്മബോധം തേടി സായൂജ്യം നേടിക്കൊള്ളാം. ചിലര്‍ വേദംപഠിച്ചു ചൊല്ലി അര്‍ഥങ്ങള്‍ പോലുമറിയാതെ കര്‍മങ്ങള്‍ ചെയ്ത്, ഒന്നും നേടാതെ ജന്മം പാഴാക്കുന്നു.
അങ്ങയെക്കുറിച്ചും എനിക്ക് ഗഹനമായിട്ടറിഞ്ഞു കൂടാ എങ്കിലും അങ്ങയെ ഞാന്‍ ദൃഢഭക്തിയോടെ ശരണം പ്രാപിക്കുന്നു. അങ്ങയേയും ഭക്തരേയും വിഗ്രഹത്തോടെയും ഞാന്‍ അറിഞ്ഞുപാസിച്ചു കൊള്ളാം. എന്നെ അവിടുത്തെ ദാസനാക്കേണമേ ഗുരുവായൂരപ്പാ. എല്ലാം അങ്ങയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു. അങ്ങയെ അടിയന് ആരാധിക്കുന്നു. പ്രണമിക്കുന്നു. എന്റെ രോഗങ്ങള്‍ മാറ്റിത്തരേണമേ. (സമ്പൂര്‍ണമായ ദാസഭാവഭക്തിയാണിവിടെ നമുക്ക് കാണാനാകുന്നത്)
തൊണ്ണൂറ്റിയഞ്ചാം ദശകം ( ധ്യാനമാര്‍ഗം): ഈ പ്രപഞ്ചത്തിന്റെ ആരംഭത്തിലെ സൃഷ്ടിയും സത്വരജസ്തമോഗുണങ്ങളുംവിവരിക്കുന്നു. ബ്രഹ്മമായ അങ്ങയുടെ അവസ്ഥയും, ത്രിഗുണാത്മകമായ സൃഷ്ടിയുടെ നിലനില്‍പ്പും വിശദമാക്കുന്നു. ഭക്തി മാര്‍ഗത്തിന്റെ ലാളിത്യവും ഉത്തമമായ സന്മാര്ഗവും അങ്ങയോടുള്ള ഭക്തിമാത്രമാണ്. ഭക്തന് മറ്റൊരു ലോകവും സിദ്ധിയും താല്പര്യമുണ്ടാകുന്നില്ല. അങ്ങയുടെ ഭക്തന് ജീവിതപരാജയമില്ല., കത്തിക്കാളുന്ന കാട്ടു തീ കൊടും കാടിനെ പോലും ദഹിപ്പിക്കുന്നു. അതുപോലെയാണല്ലോ അങ്ങയോടുള്ള ഭക്തി. ശക്തിമായ ഏത് ആകര്‍ഷണങ്ങളേയും അതിജീവിക്കാന്‍ കെല്പു തരുന്നു.
അടിയന്റെ മനസ്സ് ശുദ്ധമാക്കുക. മനസ്സലിവുണ്ടാക്കുക. ഭക്തിയുടെ ആനന്ദം തരിക. മനോമാലിന്യം നീക്കുക. അങ്ങയെ ഞാന്‍ ഗാഢഭക്തിയോടെ ധ്യാനിച്ചു കൊള്ളാം. അങ്ങയുടെ ധന്യമായ ശരീരം, ധന്യമായ സന്ദേശങ്ങള്‍, ജീവിതദൗത്യങ്ങള്. ഇവയെല്ലാം ധ്യാനിച്ചു കൊള്ളാം. മുഖം, മന്ദഹാസം, പൊട്ട്, എല്ലാമെല്ലാം ഞാന്‍ ധ്യാനിച്ചു കൊള്ളാം. അങ്ങയുടെ ധ്യാനത്തിലൂടെ ഞാന്‍ സിദ്ധിയുള്ളവനായിത്തീര്ന്ന് ആരാധിക്കാം. എല്ലാ ദു:ഖങ്ങളില്‍ നിന്നും അടിയനെ കരകയറ്റീടേണമേ ഗുരുവായൂരപ്പാ.
തൊണ്ണൂറ്റിയാറാം ദശകം( ജ്ഞാനയോഗം, കര്‍മയോഗം, ഭക്തിയോഗം): അകാരവും, ഓംകാരവും, മനുവും, ഭൃഗുവും, നാരദനും, ഗരുഡനും, അനന്തനും ഗംഗയും, മഹാബലിയും,ജപയജ്ഞവും, ഉദ്ധവനും തേജസ്സും, ബലവും, പുരുഷനും, പ്രകൃതിയും അങ്ങാണ്. ഭക്തിയും മൂന്നുയോഗവും അങ്ങയിലേക്കുള്ള മാര്‍ഗം തന്നെ. ഓരോ തരത്തിലുള്ളവര്‍ക്ക് ഓരോയോഗം. ജ്ഞാനവും ഭക്തിയും പൂര്‍വപുണ്യം കൊണ്ടു ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: