ന്യൂദല്‍ഹി: 2022 സ്വാതന്ത്ര്യ ദിനത്തില്‍ ബഹിരാകാശത്തേക്ക് ഇന്ത്യ യാത്രികരെ അയക്കുമെന്ന് ഐഎസ്ആര്‍ഒ. ഗംഗയാന്‍ എന്ന് പേര് നല്‍കിയിട്ടുള്ള ഈ പദ്ധതിയില്‍ രണ്ട് മുതല്‍ മുന്ന് യാത്രികരെ വരെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കാണ് തീരുമാനിച്ചിരിക്കുന്നത്.
രണ്ടോ മൂന്നോ പേരായിരിക്കും പ്രഥമ ഗഗന്യാന് ദൗത്യത്തിലുണ്ടാകുക. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കുക ഇന്ത്യയില്‍ തന്നെയായിരിക്കും. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്. ഗഗന്യാന് പദ്ധതിക്കായി പ്രത്യേക സെല്‍ രൂപവത്കരിക്കും. കൂടാതെ ഗഗന്യാന് ദേശീയ ഉപദേശക കൗണ്‍സിലായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുക. ആറ് മാസത്തിനുള്ളില്‍ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കും.
നിലവില്‍ ചന്ദ്രയാന്‍ രണ്ട് ദൗത്യം, ഗഗന്യാന് ദൗത്യം, ആദിത്യ മിഷന്, വീനസ് മിഷന് എന്നീ നാല് വിക്ഷേപണ ദൗത്യങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. സൂര്യനെക്കുറിച്ച് പഠിക്കാന്‍ ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതിയാണ് ആദിത്യ മിഷന്, ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യത്തിന്റെ പേര് വീനസ് മിഷന് എന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: