ജറുസലേം: ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിന്അനുകൂലമായി ഇന്ത്യ വോട്ടു ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന് മനുഷ്യാവകാശ സംഘടനയായ ഷഹേദിന് (ഇസിഒഎസ്ഒസി) നിരീക്ഷക പദവി നിഷേധിക്കുന്നതിനെതിരെ ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്ത സാഹചര്യത്തിലാണിത്.
ഐക്യരാഷ്ട്ര സഭയില്‍ ഇസ്രയേലിനൊപ്പം നിന്നതിന് നരേന്ദ്ര മോദിക്കും ഇന്ത്യക്കും നന്ദിയെന്നാണ് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചത്. ഷാഹിദിനെതിരെ ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തെ 28 അംഗരാഷ്ട്രങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര സഭ പാസാക്കി.മനുഷ്യാവകാശ സംഘടനയെങ്കിലും ഷാഹിദിന് ഭീകരവാദ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതിന് ഇന്ത്യയിലെ ഇസ്രയേല്‍ ഡെപ്യൂട്ടി ചീഫ് മിഷന് മായ കദോഷും ഇന്ത്യയോട് നന്ദി അറിയിച്ചിരുന്നു. ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് ഇന്ത്യ അന്താരാഷ്ട്രവേദിയില്‍ ഇസ്രായേലിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്.
15 നെതിരെ 28 വോട്ടുകള്‍ക്ക് പ്രമേയം പാസ്സായി , ഇന്ത്യയ്ക്ക് പുറമേ , അമേരിക്ക , യു.കെ , ഉക്രൈന് , ജപ്പാന് , കൊറിയ , അയര്‍ലണ്ട് , ഫ്രാന്‍സ് , ജര്‍മ്മനി , കാനഡ , ബ്രസീല്‍ , കൊളംബിയ എന്നീ രാജ്യങ്ങളും ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തു.
ചൈന , റഷ്യ , സൗദി അറേബ്യ , പാക്കിസ്ഥാന് , ഇറാന് എന്നീ രാജ്യങ്ങള്‍ ഇസ്രായേലിന് എതിരെ വോട്ട് ചെയ്തു. ഹമാസുമായിട്ടുള്ള ബന്ധം സംഘടന വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ പ്രമേയം അവതരിപ്പിച്ചത്. നേരത്തെ ഇസ്രയേല്‍ പാലസ്തീന് വിഷയത്തില്‍ പരസ്യ നിലപാടുകളില്‍ നിന്നും ഇന്ത്യ ഒഴിഞ്ഞ് നിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: