വാഷിങ്ടണ്‍: അമേരിക്ക-മെക്സിക്കന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഏഴ് വയസുള്ള ബാലികയുടെ മൃതദേഹം കണ്ടെത്തി. ഇന്ത്യക്കാരിയാണെന്നാണ് സംശയം. അരിസോണ- മെക്സിക്കോ അതിര്‍ത്തിയില്‍ നിന്ന് ബുധനാഴ്ച രാവിലെ പെട്രോളിങ്ങിനു പോയ ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരുടെ സംഘത്തില്‍പ്പെട്ട കുട്ടിയുടെ മൃതദേഹമാണിതെന്നാണ് അധികൃതരുടെ നിഗമനം. അനധികൃതമായി ആളുകളെ കടത്തുന്ന സംഘമാണ് ഈ സംഘത്തെ അതിര്‍ത്തിയില്‍ എത്തിച്ചതാണെന്നും സൂചനയുണ്ട്. കുട്ടി നാലു പേര് അടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇവിടെ എത്തിയത്.
അതിനിടെ ടെക്സണ് മേഖലയില്‍ നിന്നും അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കുറച്ചു മണിക്കൂകള്ക്കു മുമ്പു വരെ ഇന്ത്യക്കാരിയായ ഒരു സ്ത്രീയും രണ്ടുകുട്ടികളും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് ഈ സംഘമാണ് അധികൃതരെ അറിയിച്ചത്.
മെക്സിക്കന്‍ അതിര്‍ത്തി വഴി രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്ന മറ്റ് കുടിയേറ്റക്കാര്‍ക്കുവേണ്ടി അധികൃതര്‍ ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: