പനാജി : എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് വൈകിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അകപ്പെട്ടുപോയ യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബോംബെ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ക്രുദ്ധരാവുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
യാത്രക്കാരില്‍ ഒരാള്‍ സാവന്തിനെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാ യാത്രക്കാര്‍ക്കുമായി വിമാനത്താളത്തിലെ റെസ്റ്റോറന്റില്‍ ഭക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നു. കുടാതെ അരമണിക്കൂറിനുള്ളില്‍ തന്നെ വിമാനം ഗോവയിലേക്ക് പറക്കുമെന്ന് ഉറപ്പും നല്കി. വെള്ളിയാഴ്ച 9.30നാണ് വിമാന ബോംബെയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ജീവനക്കാര്‍ കാരണം വിമാനം പുറപ്പെടുന്നത് വൈകുകയായിരുന്നു. തുടര്‍ന്ന് ക്രുദ്ധരായ യാത്രക്കാര്‍ എയര്‍ ഇന്ത്യന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയായിട്ടും ഗോവയ്ക്ക് തിരിക്കാത്തതിനെ തുടര്‍ന്ന് 1.13ഓടെ ഭതികര്‍ എന്നയാത്രക്കാരനാണ് സാ വന്തിനെ ഫോണില്‍ വിളിക്കുന്നത്. രണ്ട് ബെല്ലിനുശേഷം ഫോണ്‍ കട്ട് ചെയ്തെങ്കിലും സാവന്ത് സ്വയം തിരിച്ച് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയുമായിരുന്നു. പിന്നിട് വീണ്ടും വിളിച്ച് എല്ലാ യാത്രക്കാര്‍ക്കും ഭക്ഷണം എര്‍പ്പെടുത്തിയതായും, അരമണിക്കൂറിനുള്ളില്‍ തന്നെ ഗോവയ്ക്ക് വിമാനം പറന്നുയരുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
3.30 ഓടെയാത്രക്കാരെല്ലാം ഗോവയില്‍ എത്തുകയും ചെയ്തെന്നും ഭതികര്‍ അറിയിച്ചു. അതേസമയം വിമാനം ബോബെയില്‍ ഇറങ്ങിയശേഷം ഗോവയിലേക്ക് ഉടന്‍ പറത്താന്‍ ജീവനക്കാര്‍ തയ്യാറാകാതെ ടേക്ക് ഓഫ് സമയം മാറ്റിവെയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
രണ്ടു ദിവസത്തെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി നിലവില്‍ ദല്ഹിയിലാണിപ്പോള് സാവന്ത്. കേന്ദ്ര മന്ത്രിമാരും നീതി ആയോഗ് വൈസ് ചെയര്മാന് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാകും അദ്ദേഹം മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: