ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെയുണ്ടായ തമ്മിലടിയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ അധ്യക്ഷന്‍ രാഹുല്‍ ഉല്ലാസ യാത്രക്കായി ലണ്ടനില്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി തുറന്ന യുദ്ധത്തിലേര്‍പ്പെട്ട മന്ത്രി നവ്ജോത് സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഇന്ത്യ വിട്ടത്. മറ്റ് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ കാണാന്‍ രാഹുല്‍ തയ്യാറായില്ല. 17ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പായി തിരിച്ചെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിവരം.
സംസ്ഥാനങ്ങളില്‍ നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്നതിന് പുറമെ രാഹുല്‍ രാജി പ്രഖ്യാപിച്ചതും പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാനാണ് രാഹുലിന്റെ രാജിയെന്ന വിമര്‍ശനവും ഉയര്‍ന്നു. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, മഹാരാഷ്ട്ര, ദല്‍ഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല് ശക്തമായിരിക്കുകയാണ്. രാഹുലിന്റെ നിലപാട് പ്രശ്നങ്ങള്‍ പരിഹരിക്കാനാകാതെ ഹൈക്കമാന്റിനെയും കാഴ്ചക്കാരാക്കി. നിര്‍ണായക സമയങ്ങളില്‍ ഒളിച്ചോടുന്ന സമീപനം രാഹുല്‍ നിരവധി തവണ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: