മടിച്ച് മടിച്ചാണെങ്കിലും ജൂണ്‍ ആദ്യം തന്നെ കാലവര്‍ഷം കേരളത്തിലെത്തി. കൊടുംവേനലിന്റെ ദുരിതങ്ങള്‍ക്ക് തല്ക്കാലം വിട. വേനല്‍മഴയുടെ അനുഗ്രഹം വളരെ കുറവായിരുന്ന ഈ വര്‍ഷം മഴയ്ക്ക് വേണ്ടി ജനങ്ങള്‍ വല്ലാതെ ആശിച്ചുപോയി.
കവി പാടിയതുപോലെ ഒരു പുതുമഴ കാണുമ്പോള്‍തന്നെ ജനങ്ങള്‍ വരള്‍ച്ചയെ മറക്കാനും തുടങ്ങി. നമ്മുടെ ജല സ്രോതസ്സുകള്‍ ഭീകരമായ രീതിയില്‍ വറ്റിവരണ്ട ഒരു വേനലായിരുന്നു കടന്നു പോയത്. വെള്ളം കേരളത്തിലും ഒരു കിട്ടാക്കനിയാവുകയാണ്. വിവാദങ്ങളിലും, തട്ടുകടകളിലും, സ്മാര്‍ട്ട് ഫോണുകളിലും മയങ്ങിക്കിടക്കുന്ന മലയാളി പ്രകൃതി കനിഞ്ഞരുളിയ മഴവെള്ളം സംരംഭിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു.
പഴയകാലം പോലെ ‘വെള്ള ധാരാളിത്തം” നമുക്ക് പറഞ്ഞതല്ല എന്ന സത്യം ഒരോരുത്തരും ഉള്‍ക്കൊള്ളണം അതനുസരിച്ച് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കണം. തൊട്ടയല്‍വക്കത്തെ ദാഹിച്ചുവലയുന്ന ചെന്നൈ നഗരം നമുക്ക് ഒരു പാഠമാവേണ്ടതാണ്.
വന്‍ തോതിലുള്ള പരിതസ്ഥിതി നാശവും വനനശീകരണവും യാതൊരു പ്രതിരോധവുമില്ലാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന കേരളത്തില്‍ ജല സംരക്ഷണം എന്ന ലക്ഷ്യം ഒരു വിദൂര സ്വപ്നമായി തുടരുമെന്നു തോന്നുന്നു.
വികാസ് ബാലന്, കണ്ണൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: