സതാംപ്റ്റന്: ഏകദിന ക്രിക്കറ്റില്‍ വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ലിന് മറ്റൊരു റെക്കോഡ് കൂടി. ഇംഗ്ലണ്ടിനെതിരെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഗെയ്ല്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 36 റണ്‍സ് നേടിയതോടെയാണ് ഗെയ്ലിന് റെക്കോഡ് സ്വന്തമായത്. 36 മത്സരങ്ങളില്‍ ഗെയ്ലിന് 1632 റണ്‍സായി.
ശ്രീലങ്കന്‍താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് തകര്‍ന്നത്. സംഗക്കാര ഇംഗ്ലണ്ടിനെതിരെ 44 മത്സരങ്ങളില്‍ 1635 റണ്‍സ് നേടിയിട്ടുണ്ട്്.
വിന്‍ഡീസ് താരം വിവിയന്‍ റിച്ചാര്‍ഡ്സാണ് മൂന്നാം സ്ഥാനത്ത്്. റിച്ചാര്‍ഡ്സ് ഇംഗ്ലണ്ടിനെതിരെ 36 മത്സരങ്ങളില്‍ 1619 റണ്‍സ് നേടി. ഓസീസിന്റെ റിക്കി പോണ്ടിങ് 39 മത്സരങ്ങളില്‍ 1598 റണ്‍സുമായി നാലാം സ്ഥാനത്ത് നില്ക്കുന്നു.
ശ്രീലങ്കയുടെ മഹേള ജയവര്‍ധനയാണ് അ്ഞ്ചാം സ്ഥാനത്ത്. ജയവര്‍ധന 47 മത്സരങ്ങളില്‍ 1562 റണ്‍സ് നേടി.
1596 റണ്‍സുമായാണ് ഗെയ്ല് ഇന്നലെ കളി തുടങ്ങിയത്. ആദ്യം റിക്കി പോണ്ടിങിനെയും പിന്നീട് വിവിയന്‍ റിച്ചാര്‍ഡ്സിനെയും ഗെയ്ല് മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: