മാഞ്ചസ്റ്റര്‍: മികച്ച ഫോം നിലനിര്‍ത്തുന്ന പാക് പേസര്‍ മുഹമ്മദ് അമീറിനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പുത്തന്‍ തന്ത്രവുമായി സച്ചിന് ടെന്‍ഡുല്‍ക്കര്‍. അമീറിനെ ആക്രമിച്ചു കളിക്കാന്‍ സച്ചിന് ഇന്ത്യന്‍ താരങ്ങളെ ഉപദേശിച്ചു. ലോകകപ്പില്‍ നാളെയാണ് പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ സമയം മൂന്നിന് കളി തുടങ്ങും.
ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ആദ്യ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയേയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തി. ന്യൂസിലന്‍ഡുമായുള്ള മത്സരം മഴയില്‍ മുങ്ങി. മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
പാക്കിസ്ഥാനെ ശക്തമായി തന്നെ നേരിടണം. എല്ലാ മേഖലകളിലും മികവ് കാട്ടണം. അമീറിന്റെ പന്തുകളെ ആക്രമിച്ചുകളിക്കണം. ശരീരഭാഷ വളരെ പ്രധാനമാണ്. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയില്‍ ബൗളര്‍ക്ക് പിന്നെ രക്ഷയില്ലെന്ന് സച്ചിന് പറഞ്ഞു.
നായകന് വിരാട് കോഹ്ലിയെയും ഓപ്പണര്‍ രോഹിത് ശര്‍മയേയുമാണ് പാക്കിസ്ഥാന് ലക്ഷ്യമിടുക. പരിചയ സമ്പന്നരായ ബാറ്റ്സ്മാന്മാരാണ് കോഹ് ലിയും രോഹിതും. അത്കൊണ്ടാണ് പാക്കിസ്ഥാന് ഇവരെ ലക്ഷ്യമിടുന്നത്. ഇരുവരെയും അനായാസം വീഴ്ത്തി മത്സരത്തില്‍ പിടിമുറുക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കും. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: