റിയോഡിജനീറോ(ബ്രസീല്‍): നാല്‍പ്പത്തിയാറാമത് കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കിക്കോഫ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ബൊളീവിയുമായി മാറ്റുരയ്ക്കും. രാവിലെ ആറിന് കളി തുടങ്ങും.
സൂപ്പര്‍ സ്റ്റാര്‍ നെയ്മറെ കൂടാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങു്ന്നത്. പരിക്കേറ്റ നെയ്മര്‍ക്ക് കോപ്പ അമേരിക്കയില്‍ കളിക്കാനാകില്ല. നെയ്മര്‍ക്ക് പകരം ചെല്‍സിയുടെ വില്ലിയന് ടീമിലെത്തിയിട്ടുണ്ട്. നെയ്മറുടെ അഭാവത്തില്‍ പരിചയ സമ്പന്നനായ ഫിലിപ്പി കുടിഞ്ഞോ ,ക്യാപ്റ്റന്‍ ഡാനി അല്‍വസ്, തിയാഗോ സില്‍വ എന്നിവരാണ് ബ്രസീലിന്റെ കരുത്ത്.
ബൊളീവിയ ഏറെ പുതുമുഖങ്ങളുമായാണ് മത്സരിക്കുന്നത്.
ടീമിലെ പതിനൊന്ന് പേര് ഒമ്പത് രാജ്യാന്തര മത്സരങ്ങളെ കളിച്ചിട്ടുള്ളൂ. സ്ട്രൈക്കര്‍ മാഴ്സെലോ മാര്‍ട്ടിന്‍സാണ് അവരുടെ ശക്തി.
ഇന്ന് രാത്രി 12.30 ന് നടക്കുന്ന മത്സരത്തില്‍ വെനീസ്വല പെറുവിനെ എതിരിടും.
ഫിക്സ്ച്ചര്‍: ജൂണ്‍ 15: ബ്രസീല്‍- ബൊളീവിയ, 16 വെനീസ്വല- പെറു, അര്‍ജന്റീന – കൊളമ്പിയ, 17 പരാഗ്വെ- ഖത്തര്‍, ഉറുഗ്വെ- ഇക്വഡോര്‍, 18: ജപ്പാന്- ചിലി, 19: ബൊളീവിയ- പെറു, ബ്രസീല്‍- വെനിസ്വല, 20: കൊളമ്പിയ- ഖത്തര്‍, അര്‍ജന്റീന – പരാഗ്വെ, 21: ഉറുഗ്വെ- ജപ്പാന്, 22: ഇക്വഡോര്‍- ചിലി. 23: ബൊളീവിയ- വെനീസ്വല, പെറു – ബ്രസീല്‍, 24: ഖത്തര്‍- അര്‍ജന്റീന, കൊളമ്പിയ- പരാഗ്വെ, 25: ചിലി- ഉറുഗ്വെ, ഇക്വഡോര്‍-ജപ്പാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: