കാര്‍ഡിഫ്: ലോകകപ്പില്‍ ആദ്യ വിജയം തേടി ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഇന്ന പരസ്പരം ഏറ്റുമുട്ടും. സോഫിയ ഗാര്‍ഡന്‍സില്‍ വൈകിട്ട്് ആറിന് കളി തുടങ്ങും. സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. തോല്‍ക്കുന്ന ടീം മിക്കവാറും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകും.
ദക്ഷിണാഫ്രിക്ക ആദ്യ മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഇന്ത്യ ടീമുകളോട് തോറ്റു. വിന്‍ഡീസുമായുള്ള അവരുടെ നാലാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഈ മത്സരത്തില്‍ നിന്ന് ലഭിച്ച ഒരു പോയിന്റുമായി ദക്ഷിണാഫ്രിക്ക പോയിന്റ് നിലയില്‍ പിന്നിലാണ്. അഫ്ഗാനിസ്ഥാനും ആദ്യ മൂന്ന് മത്സരങ്ങളില്‍ തോറ്റു. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകളോടാണ് അഫ്ഗാന് തോറ്റത്.
തുടക്കം മുതല്‍ തകര്‍ന്നടിയുന്ന ദക്ഷിണാഫ്രിക്കക്കെതിരെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് അഫ്ഗാന്. ദക്ഷിണാഫ്രിക്കയുടെ ബാറ്റ്സ്ന്മാര്‍ ഫോമിലേക്ക്് ഉയരാത്തതാണ് തോല്‍വിക്ക് കാരണം. ക്യാപ്റ്റന്‍ ഫാ ഡു പ്ലെസിസും ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കുമാണ് അവരുടെ ശക്തി. പേസര്‍ കഗിസോ റബഡയും സ്പിന്നര്‍ ഇംറാന്‍ താഹിറുമാണ് ബൗളിങ്ങിനെ നയിക്കുന്നത്്.
അഫ്ഗാനിസ്ഥാനും ബാറ്റിങ്ങ് പ്രശ്നമാണ്. കായിക ക്ഷമതയില്ലാത്തതിനാല് മുഹമ്മദ് ഷഹ്്സദ് നാട്ടിലേക്ക് മടങ്ങിയത്. തിരിച്ചടിയായി. ലെഗ് സ്പിന്നര്‍ റാഷിദ് ഖാനാണ് അവരുടെ ശക്തികേന്ദ്രം.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയുമായി മാറ്റുരയ്ക്കും. ഇന്ത്യന്‍ സമയം മൂന്നിന് മത്സരം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: