കൊച്ചി: വെളിയത്തുനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ഹൈക്കോടതി തടഞ്ഞു.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ചും, വോട്ടെടുപ്പ് നടക്കുന്ന ബൂത്തില്‍ സൗകര്യ കുറവുണ്ടെന്നും കാണിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുവാന്‍ സിപിഎം നേതാവും ബ്ലോക്ക് മെമ്പറുമായ എ.എന്‍. അശോകന് ഹര്‍ജി കൊടുത്തത്. എന്നാല്‍, ഇതേ ആവശ്യം ഉന്നയിച്ച് 2014 ലെ തെരഞ്ഞെടുപ്പിനു മുന്‍പും ഇയാള്‍ കൊടുത്ത പരാതി അടിസ്ഥാനമില്ലാത്തതാണന്നു കണ്ട് കോടതി തള്ളിയിരുന്നതാണ്.
ഇതുവരെ ഒരു പരാതിയും ഇല്ലാതിരുന്ന പരാതിക്കാരന് വീണ്ടും പഴയ പരാതിയുമായി വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് കണ്ടെത്തി, അടിസ്ഥാന രഹിതമായ പരാതി ആയതിനാല്‍ തള്ളുകയായിരുന്നു.
പരാതിക്കാരന്റെ മറ്റൊരു ആവശ്യം ബൂത്തില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോ, പോലീസിനോ ആവശ്യപ്പെടാത്ത സിസി ടിവി സംവിധാനം പരാതിക്കാരനായ സിപിഎം നേതാവ് എ.എന്‍. അശോകന്റെ സ്വന്തം ചെലവില്‍ സ്ഥാപിക്കാന്‍ വരണാധികാരിയെ ചുമതലപ്പെടുത്തുക മാത്രമാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്.
തെറ്റായ പ്രചാരണത്തിലൂടെ വെളിയത്തു നാട്ടിലെ സഹകാരികളെ അപമാനിക്കാനാണ് സിപിഎം നേതാവ് ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക സുതാര്യമാണന്നും, ബഹു ഭൂരിപക്ഷം സഹകാരികളും ഭരണപക്ഷത്തിനൊപ്പമാണന്നും സ്വതന്ത്ര സഹകരണ മുന്നണിയുടെ പാനല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും, സഹകാരികള്‍ കുപ്രചാരണങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും ബാങ്ക് പ്രസിഡന്റ് ജയരാജ്. എസ്.ബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: