കൊച്ചി: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് മാറ്റിവച്ചു. വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചതിനെത്തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന സംരക്ഷണ സമിതിയുടെ തീരുമാനം. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി.
എല്ലാ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, നികുതി ഒന്നിച്ചടക്കുക തുടങ്ങിയ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പൊതു വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന് സുപ്രീംകോടതിയാണ് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: