ന്യൂദല്‍ഹി : ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പരിഹസിക്കുന്ന രീതിയില്‍ പാക് ചാനല്‍ പരസ്യം നല്‍കിയതില്‍ തെറ്റ് പറയാനാകില്ലെന്ന് ശശി തരൂര്‍ എംപി. പരസ്പരമുള്ള കളിയാക്കലിനെ സ്പോട്സ്മാന്‍ സ്പിരിറ്റില്‍ കാണണം. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തരൂര്‍ സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അറിയിച്ചു.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാക്കിസ്ഥാന് മത്സരവുമായി ബന്ധപ്പെടുത്തിയാണ് പാക് ചാനലായ ജാസ് അഭിനന്ദന് വര്‍ധമാനെ പരിഹസിക്കുന്ന വിധത്തില്‍ പരസ്യം ചിത്രീകരിച്ചത്. വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ പാക്കിസ്ഥാനിലെത്തിയ അഭിനന്ദനെ ചോദ്യം ചെയ്യുന്നതിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്.
ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോള്‍ അയാം സോറി, അക്കാര്യം പറയാന്‍ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. ചോദ്യം ചെയ്യലിനിടയില്‍ അഭിനന്ദന് പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. അഭിനന്ദന് നല്‍കിയത് രാജ്യാന്തര തലത്തില്‍ ഇത് ഏറെ പ്രശസ്തി പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ചായ എങ്ങിനെയുണ്ടെന്നാണ് പരസ്യത്തില്‍ പിന്നെ അവസാമായി ചോദിക്കുന്നത്. ഇതിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു.
എങ്കില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുമ്പോള്‍ കപ്പുമായി എഴുന്നേല്ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: