വിജയവാഡ: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിന് വിമാനത്താവളത്തില്‍ ഇസ്സെഡ് പ്ലസ് കാറ്റഗറി സുരക്ഷയൊന്നുമില്ലാതെ ദേഹപരിശോധന നടത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തില്‍ വിഐപി പരിഗണനയില്ലാത്തതിനെ തുടര്‍ന്ന് ചന്ദ്രബാബു നായിഡുവിനെ സാധാരണ യാത്രക്കാരനായി പരിഗണിച്ച് ദേഹ പരിശോധനകള്‍ക്ക് വിധേയനാക്കുകയായിരുന്നു.
അതേസമയം അംഗരക്ഷകരെ അദ്ദേഹം തന്നെ മടക്കിവിട്ടതാണെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവരോട് മടങ്ങിപ്പോകാനും സാധാരണക്കാര്‍ക്കായുള്ള സുരക്ഷാ പരിശോധനകള്‍ക്ക് വിധേയനാക്കാനും അദ്ദേഹം ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ നായിഡുവിന് ഇസ്സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയില്ലെന്ന് ആരോപിച്ച് തെലുങ്കുദേശം പാര്‍ട്ടി രംഗതെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: