ന്യൂദല്‍ഹി : ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നത് പാക്കിസ്ഥാന് സൈന്യത്തിന്റേയും നാറ്റോയുടേയും ആയുധങ്ങള്‍. കഴിഞ്ഞദിവസം ഛത്തിസ്ഗഢില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവര്‍ പാക് സൈന്യത്തിന്റെ തോക്കുകളും മറ്റ് ആയുധങ്ങളുമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച കങ്കെര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷമാണ് പാക് സൈന്യത്തിന്റെ ആയുധങ്ങളുമാണ് ഇവരുടെ പക്കല്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞത്. രണ്ട് എസ്എല്‍ആര്‍ തോക്കുകളും ഒരു 303 കൈത്തോക്കുമാണ് കണ്ടെത്തിയത്.
ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ പാക് സൈന്യത്തിന്റെ ആയുധങ്ങള്‍ മാവോയിസ്റ്റ് ഭീകരരില്‍ നിന്നും കണ്ടെത്തുന്നതെന്ന് നക്സല്‍ ഓപ്പറേഷന് ഡയറക്ടര്‍ ജനറല്‍ ഡിഎം അശ്വതി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട നാലു പേരില്‍ രണ്ടുപേരുടെ മൃതദേഹം സൈന്യം കണ്ടെത്തി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: