സാവോപോളോ: സൂപ്പര്‍ താരം നെയ്മറുടെ അഭാവത്തിലും കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ ബ്രസീലിന് മിന്നുന്ന ജയം. ഇന്നലെ രാവിലെ നടന്ന കൡയില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കാനറികള്‍ ബൊളീവിയയെ തകര്‍ത്തു.
നെയ്മറുടെ അഭാവത്തില്‍ ഫിലിപ്പെ കുടീഞ്ഞോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 50-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 53-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയുമായിരുന്നു കുടീഞ്ഞോയുടെ ഗോളുകള്‍. 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ എവര്ട്ടന് സോറസാണ് 85-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടിയത്. ബ്രസീലിന് വേണ്ടി എവര്‍ട്ടന്റെ ആദ്യ ഗോളാണിത്.
ആദ്യപകുതിയില്‍ കുടീഞ്ഞോയെയും കൂട്ടരെയും ഗോളടിക്കാന്‍ വിടാതെ പിടിച്ചുനിര്‍ത്താന്‍ ബൊളീവിയക്ക് കഴിഞ്ഞത് മാത്രമാണ് ആശ്വാസം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ബാഴ്സലോണ താരം ഫിലിപ്പെ കുടീഞ്ഞോ മൂന്നു മിനിറ്റിനിടെ രണ്ട് തവണ ബൊളീവിയന്‍ വല കുലുക്കി. ആദ്യം പെനാല്‍റ്റിയിലൂടെ. ബോക്സിനുള്ളില്‍ റിച്ചാര്‍ലിസന്റെ ഷോട്ട് തടുക്കാനുള്ള ബൊളീവിയന്‍ ഡിഫന്‍ഡര്‍ അഡ്രിയാന്‍ ജുസീനോയുടെ ശ്രമം പെനാല്‍റ്റിയില്‍ കലാശിക്കുകയായിരുന്നു. കിക്കെടുത്ത കുടീഞ്ഞോയ്ക്കു പിഴച്ചില്ല.
ആദ്യ ഗോളിന്റെ ആരവം കെട്ടടങ്ങും മുന്‍പ് കാനറില്‍ രണ്ടാമതും നിറയൊഴിച്ചു. റോബര്‍ട്ടോ ഫിര്‍മീനോ ബോക്സിലേക്ക് ക്രോസ് കുടീഞ്ഞോ ബുള്ളറ്റ് ഹെഡറിലൂടെ വലയിലാക്കി.
85-ാം മിനിറ്റില്‍ എവര്ട്ടണ്ബുള്ളറ്റ് ഷോട്ടിലൂടെ ബ്രസീലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: