തൃശൂര്‍: സച്ചിദാനന്ദന്, സാറ ജോസഫ്, വൈശാഖന്, എം. മുകുന്ദന്, കുരീപ്പുഴ ശ്രീകുമാര്‍, സംവിധായകന് കമല്‍, സക്കറിയ… കേരളത്തിലെ വിഷയങ്ങളില്‍ ആദ്യം പ്രതികരിച്ചിരുന്നവരില് ചിലരാണിവര്‍. എന്നാല്‍, കേരളം ചര്‍ച്ച ചെയ്യുന്ന കാര്‍ട്ടൂണ്‍ വിവാദം ഇവരാരും അറിഞ്ഞതേയില്ല.
പീഡനക്കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കഥാപാത്രമാക്കി കെ.കെ. സുഭാഷ് വരച്ച കാര്‍ട്ടൂണിന് അവാര്‍ഡ് കിട്ടിയപ്പോള്‍ മാത്രമാണ് അത് വിവാദമായത്. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് ഒരു മാസികയില്‍ അച്ചടിച്ചുവന്നപ്പോള്‍ ഇല്ലാതിരുന്ന പ്രതിഷേധവും പ്രകടനങ്ങളും ഇപ്പോഴുണ്ടാകുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ എന്തിനുമേതിനും അഭിപ്രായം പറയുന്നവര്‍ ഇക്കാര്യത്തില്‍ മൗനം നടിക്കുന്നു. വി.ടി. ബല്‍റാമടക്കം വലതുപക്ഷ പ്രതികരണത്തൊഴിലാളികളും മിണ്ടുന്നില്ല.
ന്യൂനപക്ഷ മതചിഹ്നങ്ങളെ അധിക്ഷേപിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറയുന്നു. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയ ഇടത്-വലത് മുന്നണി നേതാക്കള്‍ക്കും മൗനമാണ്. ഹിന്ദു ദേവീദേവന്മാരെ അവഹേളിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളും ശ്രദ്ധയില്‍പ്പെടുമ്പോള്‍ ആവിഷ്കാര സ്വതന്ത്ര്യത്തിനായി വാതോരാതെ പ്രസംഗിക്കുന്ന ഇക്കൂട്ടര്‍ മൗനം പാലിക്കുകയാണ്.
വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കാവലാളുകളായി കേരളത്തിലെ സാംസ്കാരിക നായകരും എഴുത്തുകാരും മാറുന്ന കാഴ്ചയാണ് കാര്‍ട്ടൂണ്‍ വിവാദത്തില്‍. കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ മുതലക്കണ്ണീരുമായി പോയ സാംസ്കാരിക നായകരാരും കാര്‍ട്ടൂണിസ്റ്റിന് പിന്തുണയുമായി എത്തിയിട്ടില്ലെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: