കണ്ണൂര്‍: വ്യാജ ഒപ്പിട്ട് ക്ഷേമ പെന്‍ഷനുകള്‍ തട്ടിയ കേസില്‍ സിപിഎം നേതാവിനെതിരെ കേസെടുത്തു. തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ കെ ബിജുവിനെതിരെയാണ് തലശേരി ടൗണ്‍ പോലീസ് കേസെടുത്തത്.ദിവസ നിക്ഷേപ പിരിവുകാരനായ ബിജു ആറ് ലക്ഷം രൂപ തട്ടിയെന്ന തലശ്ശേരി റൂറല്‍ സഹകരണ ബാങ്കിന്റെ പരാതിയിലാണ് നടപടി. ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പലരുടെ പെന്‍ഷനുകള്‍ ഇയാള്‍ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയതായി തെളിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാങ്ക് കെകെ ബിജുവിനെതിരെ പരാതി നല്‍കിയത്. വയോധികരുടെയും അംഗപരിമിതരുടെയും വിധവകളുടെയും വരെ പെഷന്‍ ഇയാള്‍ കവര്‍ന്നുവെന്നാണ് ബാങ്ക് പറയുന്നത്.
തലശ്ശേരി സ്റ്റേഡിയത്തിന്റെ നടത്തിപ്പ് കണ്‍വീനറും ലോക്കല്‍ കമ്മിറ്റി അംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവുമാണ് ബിജു. സര്‍ക്കാരിന്റെ ക്ഷേമ പെന്ഷന് കണ്ണൂര്‍ ജില്ലയില്‍ സഹകരണ ബാങ്കുകള്‍ മുഖേനയാണ് വിതരണം ചെയ്തിരുന്നത്. ഇത്തരത്തില്‍ വിതരണം ചെയ്യേണ്ടിയിരുന്ന ആറ് ലക്ഷം രൂപയാണ് ബിജു കൈക്കലാക്കിയത്. ക്ഷേമ പെന്ഷന് വിതരണം ചെയ്യുന്നതിന് ബാങ്ക് ചുമതലപ്പെടുത്തിയിരിക്കുന്ന ജീവനക്കാരില്‍ ഒരാളാണ് ബിജു. കഴിഞ്ഞ ഓണത്തിന് വിതരണം ചെയ്യേണ്ട തുകയാണ് ബാങ്കില്‍ നിന്നും പിന്‍വലിച്ച് കൈക്കലാക്കിയത്. ക്ഷേമപെന്ഷന് ലഭിക്കതാതെ വന്ന വൃദ്ധന് പരാതിയുമായി എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: