ടാന്‍ടണ്‍: ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ത്രി രാഷ്ട്ര പരമ്പരയില്‍ വിന്‍ഡീസിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസവുമായി ബംഗ്ലാശേ് ഇറങ്ങുന്നു. ലോകകപ്പില്‍ ഇന്ന്് ബംഗ്ലാദേശ് മുന്‍ ചാമ്പ്യന്മാരായ കരീബിയന്‍ പടയെ നേരിടും . ഇന്ത്യന്‍ സമയം മൂന്നിന് കളി തുടങ്ങും.
ലോകകപ്പിന് മുന്നോടിയായി അയര്‍ലന്‍ഡില്‍ നടന്ന ത്രി രാഷ്ട്ര ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങളിലും ബംഗ്ലാ കടുവകര് വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു. അന്ന്് പക്ഷെ ക്രിസ് ഗെയ്ലും ആന്ദ്രെ റസ്സലും വിന്‍ഡീസ് ടീമിലുണ്ടായിരുന്നില്ല. ഈ തോല്വികള്ക്ക കണക്കു തീര്‍ക്കാനുളള തയ്യാറെടുപ്പിലാണ് ജേസണ്‍ ഹോള്‍ഡറുടെ വിന്‍ഡീസ് ടീം.
നാലു മത്സരങ്ങളില്‍ ബംഗ്ലാദേശിനും വിന്‍ഡീസിനും മൂന്ന് പോയിന്റുകള്‍ വീതമുണ്ട്. രണ്ട് മത്സരങ്ങില്‍ ഇരു ടീമുകളും തോറ്റു. ഇരു ടീമുകളുടെയും ഓരോ മത്സരങ്ങള്‍ മഴിയില്‍ ഒലിച്ചുപോയി.
മൊര്‍ത്താസ നയിക്കുന്ന ബംഗ്ലാദേശിന്റെ ബാറ്റിങ് ശക്തമാണ്. ബൗളിങ് നിര കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ അവര്‍ക്ക് വിജയം നേടാം. അതേസമയം വിന്‍ഡീസിന്റെ ബൗളര്‍മാര്‍ ഫോമിലാണ്. ബാറ്റ്സ്മാന്മാര് ഫോമിലേക്കുയര്ന്നാലേ അവര്‍ക്ക് വിജയം പിടിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: