സാല്‍വഡോര്‍: കോപ്പ അമേരിക്കയില്‍ കിരീടം ലക്ഷ്യമിടുന്ന ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് തിരിച്ചടി. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത് കൊളംബിയ അരങ്ങേറി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന കീഴടങ്ങിയത്. റോജര്‍ മാര്‍ട്ടിസ്, ഡുവന്‍ സപ്പറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്്.
അര്‍ജന്റീന ആധിപത്യം സ്ഥാപിച്ച രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 72-ാം മിനിറ്റില്‍ മാര്‍ട്ടിനസ് അര്‍ജന്റീനയുടെ വല കുലുക്കി. കൡയവസാനിക്കാന് മൂന്ന് മിനിറ്റ്് ശേഷിക്കെ സപ്പറ്റ രണ്ടാം ഗോളും കുറിച്ച് കൊളമ്പിയയ്ക്ക് വിജയം സമ്മാനിച്ചു. ആദ്യ പകുതിയില്‍ കൊളമ്പിയയാണ് പൊരുതിക്കളിച്ചത്. പന്തടക്കത്തിലും പാസിങ്ങിലും അവര്‍ മികവ് കാട്ടി. സൂപ്പര്‍ സ്റ്റാര്‍ മെസിയെ തളയ്ക്കുന്നതിലും അവര്‍ വിജയിച്ചു.
ഇൗ വിജയത്തോടെ കൊളമ്പിയയ്ക്ക് ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റായി.കോപ്പ അമേരിക്കയില്‍ ഇരുപത് വര്‍ഷത്തിനുശേഷമാണ് കൊളമ്പിയ അര്‍ജന്റീനയെ തോല്‍പ്പിക്കുന്നത്.
പന്ത്രണ്ട് വര്‍ഷം മുമ്പ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളമ്പിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു.
ഇരുപത്തിയാറു വര്‍ഷമായി അര്‍ജന്റീനയ്ക്ക് വമ്പര്‍ ടൂര്‍ണമെന്റുകളിലൊന്നും കിരീടം നേടാനായിട്ടില്ല. കോപ്പ അമേരിക്കയില്‍ കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങി. 2014 നു ശേഷം അര്‍ജന്റീനയ്ക്ക് ലോക കിരീടവും നേടാനായിട്ടില്ല.
ഏറെ ദൂരം സഞ്ചരിക്കണമെന്ന് കളിക്കാര്‍ക്ക് അറിയാം. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. അതില്‍ മികവ് കാട്ടി ക്വാര്‍ട്ടറില്‍ കടക്കുമെന്ന് അര്‍ജന്റീന കോച്ച് ലയണല്‍ സ്കലോനി പറഞ്ഞു.അടുത്ത മത്സരത്തില്‍ അര്‍ജന്റീന വ്യാഴാഴ്ച പരാഗ്വെയെ നേരിടും.
ഗ്രൂപ്പ് എ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പെറുവിനെ വെനീസ്വല ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: